പകരം വീട്ടും (ഫെബ്രുവരി 15, ന്യൂദല്‍ഹി)
ജനങ്ങളുടെ ചോര തിളയ്ക്കുകയാണ്. കൊടുംകുറ്റമാണ് ഭീകരര്‍ ചെയ്തത്. ഈ ആക്രമണത്തിന് രാജ്യം ശക്തമായ മറുപടി നല്‍കും. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരും കനത്ത വില നല്‍കേണ്ടി വരും. സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ട്. തിരിച്ചടിക്കാന്‍ പൂര്‍ണ സ്വതന്ത്ര്യം നല്‍കിക്കഴിഞ്ഞു. എവിടെ എപ്പോള്‍ എങ്ങനെ വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. സ്ഥലവും സമയവും നിശ്ചയിക്കാനുള്ള അധികാരം സൈന്യത്തിനുണ്ട്. പുതിയ നയം നടപ്പാക്കുന്ന ഇന്ത്യയാണിത്.
വെറുതെ വിടില്ല (ഫെബ്രുവരി 17, ബീഹാര്‍)
രാജ്യത്തെ ഓരോരുത്തരുടെയും ഹൃദയത്തില്‍ തീയാളുന്നത് പോലെ തന്റെ ഹൃദയവും കത്തിജ്ജ്വലിക്കുകയാണ്. ദുഃഖവും രോഷവുമുണ്ട്. വീരമൃത്യുവരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തോടൊപ്പം രാജ്യമുണ്ട്. സൈനികര്‍ക്കെതിരെ നിറയൊഴിക്കുന്നവരെയും അവര്‍ക്ക് ആയുധങ്ങളും ബോംബുകളും നല്കുന്നവരെയും വെറുതെ വിടില്ല.
ഇന്ന് സുപ്രാധാന ദിവസം
(ഫെബ്രുവരി 26, രാജസ്ഥാന്)
നിങ്ങളുടെ ആഹ്ലാദം ഞാന്‍ മനസ്സിലാക്കുന്നു. രാജ്യം സുരക്ഷിത കരങ്ങളിലാണ്. ഈ മണ്ണ് തൊട്ട് സത്യം ചെയ്യുന്നു. ഭാരതാംബ തലകുനിക്കുന്നതിന് ഇടവരുത്തില്ല”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: