കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ലൈംഗിക പീഡനപരാതിയിലെ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് സരിത എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കഴിഞ്ഞ വര്‍ഷം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസില്‍ വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉത്തരണവിടണമെന്നും ഹര്‍ജിയില്‍ സരിത ആവശ്യപ്പെടുന്നുണ്ട്. കേസ് ബുധനാഴ്ച പരിഗണിക്കും.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ നിയമനടപടിയെക്കുറിച്ചുള്ള കേന്ദ്ര ഓര്‍ഡിനന്‍സ് പ്രകാരം നടപടിയാവശ്യപ്പെട്ടാണ് ഹര്‍ജി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 2012 സെപ്തംബര്‍ 19ന് ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സരിത ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. പീഡിപ്പിച്ച ശേഷം, സോളാര്‍ അനുമതി നല്കാന് തോമസ് കുരുവിള വഴി വന്‍ തുക വാങ്ങിയെന്നും മൊഴിയില്‍ പറയുന്നു. ഈ മൊഴിയില്‍ 2018 ഒക്ടോബര്‍ 20നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: