ന്യൂദല്‍ഹി : ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റേയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റേയും നേതൃത്വത്തില്‍ ചര്‍ച്ച ആരംഭിച്ചു. നിര്‍മ്മല സീതാരാമനുമായി ഉന്നതതല സംഘം യോഗം ചേര്‍ന്നതിനെ തുടര്‍ന്ന് രാജ്നാഥ് സിങ്ങുമായും ചര്‍ച്ച നടത്തുന്നുണ്ട്.
കര, നാവിക, വ്യോമസേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ഐബി, റോ തലവന്മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തിവരുന്ന സാഹര്യത്തില്‍ അതിര്‍ത്തിയിലെ സേനാ വിന്യാസം സംബന്ധിച്ചും പ്രകോപനം ഉണ്ടായാല്‍ എങ്ങനെ സൈന്യത്തെ സജ്ജമാക്കണമെന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉന്നതതലയോഗം ചര്‍ച്ച ചെയ്യും. അതിര്‍ത്തിയിലെ സൈന്യത്തിന് ആവശ്യമുള്ള ആയുധങ്ങളും സേനാ സന്നാഹങ്ങളും എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: