തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനത്തില്‍ നിലവിലുള്ള ഘടനയില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നാല് റേഞ്ച് ഡിഐജിമാര്‍, രണ്ട് സോണ്‍ ഐജിമാര്‍ ക്രമസമാധാന ചുമതലയുള്ള ഒരു എഡിജിപി എന്ന രീതിയിലാണ് മാറ്റം വരുത്തിയത്. നിലവില്‍ ഉണ്ടായിരുന്ന രണ്ട് എഡിജിപി മാരുടെയും നാല് റേഞ്ച് ഐജിമാരുടെയും ഘടനയിലാണ് മാറ്റം വരുത്തയത്.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍ സീക്കുന്ന് നിവാസികള്‍ നേരിടുന്ന പട്ടയപ്രശ്നം പരിഹരിക്കാനും തീരുമാനിച്ചു. കൈവശക്കാര്‍ക്ക് വീട് വെക്കുന്നതിന് പത്തു സെന്റുവരെ ഭൂമി കണ്സഷന് നിരക്കില്‍ വില ഈടാക്കി പട്ടയം നല്‍കും.
കൈവശഭൂമിയില്‍ വീടുള്ളവര്‍ക്കും പത്തു സെന്റുവരെ പതിച്ചു നല്‍കും. സുല്‍ത്താല്‍ ബത്തേരി വില്ലേജില്‍ ഫെയര്‍ ലാന്‍ഡ് കോളനി എന്നറിയപ്പെടുന്ന 18.8 ഹെക്ടര്‍ ഭൂമിയിലെ പട്ടയപ്രശ്നം പരിഹരിക്കുന്നതിന് കൈവശക്കാര്‍ക്ക് പത്തു സെന്റുവരെ ഭൂമി പതിച്ചു നല്‍കും.
നെല്ല് സംഭരണ വില ഒരു രൂപ വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് ആധുനിക സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്താനും മന്ത്രിസഭയോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: