ന്യൂദല്‍ഹി : അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. രാജ്യ സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ഉന്നതതല യോം ചേര്‍ന്നിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നിട്ടുള്ള യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും, പ്രിതിരോധമന്ത്രി നിര്‍മ്മല സീതാരാമനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യോഗത്തില്‍ പങ്കെടുക്കും. അതേസമയം പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ബലാകോട്ടില്‍ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ വ്യോമസേന തിരിച്ചടി നടത്തിയതിന്റെ വിശദാംശങ്ങള്‍ അജിത് ദോവല്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകാപനം തുരുന്ന സാഹചര്യത്തില്‍ എന്ത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം അതിര്‍ത്തിയിലെ സൈനിക സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട് അതിര്‍ത്തിക്ക് സമീപമുള്ള ആറ് വിമാനത്താവളങ്ങള്‍ അടച്ചിട്ടു. നിയന്ത്രണ രേഖയ്ക്ക് സമീപത്തായുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
ഐബി, റോ ഉള്‍പ്പടെയുള്ള ഇന്റലിജെന്‍സ് ഏജന്‍സികളുടെ യോഗം പ്രതിരോധമന്ത്രിയും വിളിച്ച് ചേര്‍ത്തിരുന്നു. ഇതുകൂടാതെ സിആര്‍പിഎഫ്, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍മാരുടേയും യോഗം രാജ്നാഥ് സിങ് വിളിച്ചു ചേര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: