വാഷിങ്ടണ്‍: പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് അമേരിക്കയുടെ പിന്തുണ. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യയുടെ നടപടി ഭീകരതക്കെതിരായ ആക്രമണമാണെന്നുറപ്പിച്ചു പറയുന്നു.
തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യക്കെതിരെ സൈനിക നീക്കത്തിനു മുതിരാതെ ഭീകര സംഘടകള്‍ക്കെതിരെ ശക്തമായ നടപിടി സ്വീകരിക്കാന്‍ പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭീകരവിരുദ്ധ നീക്കത്തിനു ശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ആശയവിനിമയം നടത്തിയെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയുമായുള്ള അടുത്ത പ്രതിരോധ പങ്കാളിത്തത്തെക്കുറിച്ചും മേഖലയില്‍ സുരക്ഷയും സമാധാനവും പുലരേണ്ടതിനെക്കുറിച്ചും സുഷമയുമായി സംസാരിച്ചു. പാക് വിദേശകാര്യമന്ത്രി ഖുറേഷിയുമായും സംസാരിച്ചു. നിലവിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ പാകത്തിന് ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിക്കു മുതിരരുതെന്ന് പാക്കിസ്ഥാനോടു നിര്‍ദേശിച്ചു. പകരം സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.
സംഘര്‍ഷത്തില്‍ അയവുണ്ടാക്കാന്‍ രണ്ട് രാജ്യവുമായി സഹകരിക്കാമെന്ന് നിര്‍ദേശിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ഭീകരതക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന നിലപാട് അമേരിക്ക ആവര്‍ത്തിക്കുകയാണ് ഈ പ്രസ്താവനയിലൂടെ. മാത്രമല്ല ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത് പാക്കിസ്ഥാനുള്ള കടുത്ത മുന്നറിയിപ്പുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: