വാഷിങ്ടണ്‍: ഭീകരതയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നടപടിയില്‍ ലോകം മടുത്തെന്ന് പാക്കിസ്ഥാന്റെ മുന്‍ യുഎസ് സ്ഥാനപതി ഹുസൈന് ഹഖാനി. പാക് മണ്ണില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ അപലപിക്കാന്‍ ചൈന പോലും തയാറാകാതിരുന്നതിനു പിന്നില്‍ ഈ യാഥാര്‍ഥ്യമാണെന്നും ഹുസൈന് ഹഖാനി പറഞ്ഞു.
ഇന്ത്യയുടെ ആക്രമണത്തിനു ശേഷം ഒരു രാജ്യവും, ചൈന പോലും പാക്കിസ്ഥാനെ പിന്തുണച്ചില്ല എന്നോര്‍ക്കുക. ഭീകരരേയും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളേയും ലോകം മടുത്തു തുടങ്ങി എന്നതിന്റെ സൂചനയാണിത്. സംയമനം പാലിക്കണം എന്നാണ് ചൈന പറഞ്ഞത്. വ്യോമാതിര്‍ത്തി ലംഘിച്ചു എന്ന പാക്കിസ്ഥാന്റെ പരാതിയെ പിന്തുണയ്ക്കാന്‍ അവര്‍ തയാറായില്ലെന്നത് ശ്രദ്ധേയമാണ്. ഭീകരതയുടെ പറുദീസകളെ ലോകം വെറുത്തു തുടങ്ങിയെന്നത് പാക്കിസ്ഥാനിലെ ചില ദേശീയവാദികള്‍ക്ക് മനസ്സിലാവണമെന്നില്ല. എന്നാല്‍, അതു പാക്കിസ്ഥാന് അത്ര നല്ല കാര്യമല്ല, ഹുസൈന് ഹഖാനി പറഞ്ഞു.
ആഗോള പിന്തുണ പാക്കിസ്ഥാനില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് അമേരിക്കയിലെ ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ വിഭാഗത്തിലെ പ്രൊഫസര്‍ മൊയീദ് യൂസഫ് അഭിപ്രായപ്പെട്ടു. സംഘര്‍ഷം ഗുരുതരമാക്കാതിരിക്കാന്‍ പാക്കിസ്ഥാന് ശ്രദ്ധിക്കണം. മുമ്പും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായപ്പോള്‍ അമേരിക്ക അടക്കമുള്ളവരുടെ ഇടപെടലിലൂടെയാണ് നിയന്ത്രിക്കാനായത്, മൊയീദ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: