ത്വത്പാദാംബുജമര്പ്പിതം ക്വ നു ശിവേ
കിന്നു ത്രയീ മസ്തകേ
നിത്യം തത്ത്വവിചാരദത്തമനസാം
ചിത്താംബുജാഗ്രേഷു വാ
കിം വാ ത്വത്പ്രണയപ്രകോപവിനമ-
ന്മാരാരിമൗലിസ്ഥലേ
കിം പ്രോത്ഖണ്ഡിതഘോരസൈരിഭമഹാ-
ദൈത്യേന്ദ്രമൂര്ധാന്തരേ.
സാരം:-
അല്ലയോ ശിവപ്രിയേ! ആ പാദപങ്കജങ്ങള്‍ എവിടെയാണ്്? വേദോപനിഷത്തുക്കള്ക്കും മുകളിലോ? അതോ തത്ത്വാന്വേഷണകുതുകികളുടെ ഉള്പ്പൂമുനകളിലോ? അതോ പ്രണയകലഹങ്ങളില് കാമാരിയായ ഭഗവാന്റെ തിരുമുടിക്കെട്ടിലോ? ഇതൊന്നുമല്ലെങ്കില്‍ ശൂലം തുളച്ചുകയറിയ ദുഷ്ടനായ മഹിഷാസുരന്റെ മസ്തകത്തില്ത്തന്നെയോ? എന്തായാലും സര്വ്വോപരിയാണത് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: