തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വാഹന നയത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. ഫാന്‍സി നമ്പര്‍ ലേലവും ഓണ്‍ലൈനിലൂടെ.
എല്ലാ ശനിയാഴ്ചയും വൈകിട്ട് 4.30 വരെ ലേലത്തിന് അപേക്ഷ നല്‍കാം. തിങ്കള്‍ രാവിലെ 10.30 വരെ ഓപ്ഷന് സംവിധാനത്തിലൂടെ തുക നല്‍കാം. ഓപ്ഷന് നല്കുന്ന തുക പങ്കെടുക്കുന്ന എല്ലാവര്ക്കും അറിയാനാകും. ലേലം അവസാനിച്ചാല്‍ അപ്പോള്‍തന്നെ തുക ഓണ്‍ലൈന്‍ വഴി അടയ്ക്കാനും കഴിയും. ഫാന്‍സി നമ്പറുകള്‍ നല്‍കുന്നതിലെ അഴിമതി ഇതിലൂടെ നിര്‍ത്തലാക്കാം. ആരോഗ്യകരമായ മത്സരത്തിലൂടെ കൂടുതല്‍ പണം വകുപ്പിന് ലഭ്യമാക്കുകയാണ് ലക്ഷ്യം.
താത്കാലിക രജിസ്ട്രേഷനില്‍ വാഹന പരിശോധന സമയത്ത് മാത്രം അപേക്ഷകന് ഓഫീസില്‍ എത്തിയാല്‍ മതി. ഇതിനായി ‘വാഹന്‍’ പദ്ധതി ആരംഭിച്ചു. നിലവില്‍ താത്കാലിക രജിസ്ട്രേഷന് വാഹന ഡീലറുടെ രജിസ്റ്ററിങ് അതോറിറ്റിയില്‍ നിന്നാണെങ്കില്‍ ഇനി മുതല്‍ വാഹനം വാങ്ങുന്ന ആളുടെ സ്ഥിരം മേല്‍വിലാസത്തിലെ രജിസ്റ്ററിങ് ഓഫീസ് വഴിയാകും ചെയ്യുക. ഹോമോലോഗേഷന്‍ സംവിധാനത്തിലൂടെ വാഹന നിര്‍മാണ കമ്പനികള്‍ തന്നെ എല്ലാ വിവരങ്ങളും നല്കുന്ന സംവിധാനത്തിലൂടെ മോട്ടോര്‍ വാഹന വകുപ്പിന് ലഭ്യമാകും. വാഹന പരിശോധന കഴിഞ്ഞാല്‍ വൈകിട്ട് വരെ കാത്ത് നില്‍ക്കാതെ അപ്പോള്‍ തന്നെ നാല് അക്കങ്ങളുള്ള രജിസ്ട്രേഷന് നമ്പര്‍ ലഭ്യമാക്കും. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ പെര്‍മിറ്റിനുള്ള അപേക്ഷയും പെര്‍മിറ്റ് അനുവദിക്കലും ഓണ്‍ലൈന്‍ വഴിയാകും.
അപേക്ഷകള്‍ നല്‍കലും ഫീസ് അടയ്ക്കലും പൂര്‍ണമായും ഓണ്‍ലെന്‍ വഴി സാധ്യമാകും. അപേക്ഷകളുടെ നടപടിക്രമങ്ങള്‍ കൃത്യമായി എസ്എംഎസിലൂടെ ഉപഭോക്താവിനനെ അറിയിക്കും. ക്യുആര്‍കോഡ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുള്ള സര്‍ട്ടിഫിക്കറ്റുകളാകും ഇനി ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: