ന്യൂദല്‍ഹി : ബുധനാഴ്ച പാക്കിസ്ഥാന് പിടിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദിനെ വിട്ടുനല്‍കാന്‍ പാക്കിസ്ഥാനുമേല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദം. ഇതിനെ തുടര്‍ന്ന് പാക് സൈനികരുടെ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുനല്‍കുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ മന്ത്രി എസ്.എം. ഖുറേഷി അറിയിച്ചു.
അഭിനന്ദിനെ വിട്ടു കിട്ടണമെന്ന് പാക് ഉപസ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ ബുധാനാഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശന്ങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് ഇന്നലെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭീകരരുടെ ഒളിത്താവളങ്ങള്‍ സംബന്ധിച്ചുള്ള തെളിവുകള്‍ ഇന്ത്യ കൈമാറി.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലുള്ള ജെയ്ഷെ ഇ മുഹമ്മദിന്റെ മൂന്ന് താവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങള്‍ അയച്ച് പാക്കിസ്ഥാന് ആക്രമമത്തിന് ശ്രമം നടത്തിയെങ്കിലും വ്യോമസേന ചെറുത്തതോടെ പോര്‍വിമാനങ്ങള്‍ തിരിച്ചു പോവുകയായിരുന്നു. കൂടാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് എഫ് 16 പോര് വിമാനം വെടിവച്ചിടുകയും ചെയ്തു.
പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 തകര്‍ന്ന് ഇന്ത്യന്‍ പൈലറ്റ് പാക് സൈനികരുടെ പിടിയിലായത്. ഇന്ത്യയെ പിന്തുണച്ച് സൗദിയും, യുഎസും, യുഎന്നും രംഗതെത്തിയിരുന്നു.
അതിനിടെ പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമബാദില്‍ ചെന്ന് പുല്‍വാമ ഭീകരാക്രമണത്തിന്റെ തലച്ചോറിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ജെയ്ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസറാണ് 40 സിആര്‍പിഎഫ് ജവാന്മാരുടെ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്താലാണ് ജെയ്റ്റ്ലിയുടെ ഈ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: