റിയാദ് : ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ സൈനിക നീക്കം പാടില്ലെന്ന് പാക്കിസ്ഥാനോട് സൗദി അറേബ്യ ആവശ്യപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതിനായി ഇടപെടാന്‍ തയ്യാറാണെന്നും അറിയിച്ചു. സൗദി വിദേശകാര്യമന്ത്രി പാക്കിസ്ഥാന് വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (ഒഐസി) പങ്കെടുക്കാന്‍ സുഷമ സ്വരാജ് ഇന്ന് പുറപ്പെടാനിരിക്കേയാണ് സൗദിയുടെ ഈ പ്രസ്താവന. സമ്മേളനത്തില്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിവരുന്ന പ്രകാപനങ്ങള് സംബന്ധിച്ച് ഒഐസിയില്‍ ഇന്ത്യ പ്രതിപാദിക്കും.
അതിനിടെ ഇരു രാജ്യങ്ങളും മിതത്വം പാലിക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ വാങ് യി പാകിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയെ ഫോണില്‍ വിളിച്ചു. സ്തിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം രണ്ട് രാജ്യങ്ങളുടേയും പരാമാധികാരം സംരക്ഷിക്കപ്പെടണമെന്നും അറിയിച്ചു. അതിര്‍ത്തികടന്നുള്ള എല്ലാ സൈനിക നീക്കവും അവസാനിപ്പിക്കുമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: