ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതിയോഗം ചേരും. നിലവിലെ അവസ്ഥയും സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ചും വിശദമായി യോഗം വിലയിരുത്തും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ മോചനത്തിനായി പാക്കിസ്ഥാനു മേല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദം ശക്തമാക്കി. അന്താരാഷ്ട ചട്ടങ്ങളും മര്യാദകളും അനുസരിച്ചാണെങ്കില്‍ വൈമാനികനെ ഉടന്‍ മോചിപ്പിക്കാന്‍ പാകിസ്ഥാന് തയ്യാറാകണം.
എന്നാല്‍ പൈലറ്റിനെ വിട്ടുനല്‍കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാനോ പാക്കിസ്ഥാന് ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും നീക്കങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: