ന്യൂദല്‍ഹി : ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഉന്നതതല യോഗം ചേര്‍ന്നു. മൂന്ന് സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് ചര്‍ച്ച നടത്തി.
ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വിളിച്ച് ചേര്‍ത്തിട്ടുള്ള മന്ത്രിസഭാഉപസമിതി യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടും നിര്‍മ്മല സീതാരാമനും, രാജ്നാഥ് സിങ്ങും ചര്‍ച്ച ചെയ്യും. ജമ്മുകശ്മീര്‍ അതിര്‍ത്തിയിലെ സുരക്ഷാകാര്യങ്ങളും സൈനിക വിന്യാസങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് മന്ത്രിസഭായോഗം ചേരുന്നത്.
അര്‍ധ സൈനിക വിഭാഗങ്ങളുടെ തലവന്മാരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൂടിക്കാഴ്ച. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണെന്നാണ് യോഗത്തില്‍ സേനാമേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാക് പ്രകോപനത്തിന് ശേഷം പ്രധാനമന്ത്രി ബുധനാഴ്ച രാത്രി സേനാമേധാവികളുമായി ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: