ന്യൂയോര്‍ക്ക്: ജെയ്ഷെ മുഹമ്മദ് മേധാവിയും കൊടുംഭീകരനുമായ മൗലാനാ മസൂദ് അസറിനെതിരെ കടുത്ത നടപടിയുമായി ലോകരാജ്യങ്ങള്‍. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും ഇയാളുടെ സ്വത്തുവകകള്‍ മരവിപ്പിക്കണമെന്നും ആഗോളതലത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നും ഇയാള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് വിലക്കണമെന്നും 15 അംഗ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.
എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ രക്ഷാസമതി അംഗങ്ങള്‍ക്ക് മാര്‍ച്ച് 13 വരെ സമയമുണ്ട്. ഈ നീക്കത്തെ ചൈന പിന്തുണയ്ക്കുമോയെന്ന് ആശങ്കയുണ്ട്. 2016ലും 17ലും ഇത്തരം നീക്കങ്ങളെ ചൈന എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: