ഇസ്ലാമാബാദ്: പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത കൊടുംഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന് ആളും അര്‍ഥവും നല്കി സഹായിക്കുന്നത് പാക്കിസ്ഥാന്. പാക്കിസ്ഥാന്റെ സഹായത്തിന് പുറമേ ലഹരികടത്തിയും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയും ജെയ്ഷെ ഭീകരപ്രവര്‍ത്തനത്തിന് പണമുണ്ടാക്കാന്നുണ്ട്.
2007 മുതല്‍ ജെയ്ഷ് റിയല്‍ എസ്റ്റേറ്റ്, നിത്യോപയോഗസാധനങ്ങളുടെ മൊത്ത വില്‍പ്പന തുടങ്ങിവയും ചെയ്യുന്നുണ്ട്. ഭാരതത്തിനെതിരായ ജിഹാദിന് കൂടുതല്‍ പണം ലഭ്യമാക്കാനാണിതെന്ന് ഇന്ത്യയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ സംഘടനകള്‍ പറയുന്നു.
ഐഎസ്ഐക്കും പാക് സൈന്യത്തിനും ഇതറിയാമെങ്കിലും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ജെയ്ഷെയെ അവര്‍ സഹായിക്കുയാണ് ചെയ്യുന്നത്. അല്‍ റഹ് മത്ത് , അല്‍ റാഷിദ് എന്നീ ട്രസ്റ്രുകള് വഴിയാണ് ജെയ്ഷെയ്ക്ക് പണം വരുന്നതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
പാകിസ്ഥാനിലെ തൊഴിലില്ലായ്മയാണ് ജെയ്ഷയ്്ക്ക് വളംവയ്ക്കുന്നത്. ഏതാണ്ട് 1000 ഓളം പരിശീലനം ലഭിച്ച ഭീകരരാണ് ജെയ്ഷെക്കുള്ളത്. ഇതുകൂടാതെ വിവിധ മദ്രസകളില്‍ നിന്നായി ആയിരക്കണക്കിന് പുതിയ റിക്രൂട്ടുകളുമുണ്ട്. ബലൂചിസ്ഥാന്‍ അതിര്‍ത്തിയിലെ
ദേരാ ഖസിഖാന് , പഞ്ചാബിലെ രജന്‍പൂര്‍,കാപ്ഹാര് ജില്ലകളിലാണ് ജെയ്ഷെക്ക് കൂടുതല്‍ കേന്ദ്രങ്ങളുള്ളത്. ഇവിടെതന്നെയാണ് പാകിസ്ഥാനിലെ മറ്റ് ഭീകര സംഘടനകളായ ലഷ്കര്‍ ഇ തോയ്ബ, ലഷ്കര്‍ ഇ ജാംഗ് വി, അല്‍ക്വയ്ദ ,താലിബാന് എന്നിവയുടെ വിഭാഗങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതും. ഇന്ത്യയിലും പാകിസ്ഥാനിലും വാഹനങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും സ്പോടനങ്ങള് നടത്തുക, ആത്മഹത്യ സ്ക്വാഡുകളെ ഇറക്കി സ്ഫോടനങ്ങള്‍ ലക്ഷ്യം വച്ച് ചിലരെ കൊലപ്പെടുത്തുക തുടങ്ങിയവായണ് ജയ്ഷെയുടെ ആക്രമണ ശൈലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: