ജലന്ധര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ പാക് ചാരന് പിടിയിലായി. ഇയാളുടെ കൈയില്‍ നിന്നും പാക് സിം കാര്‍ഡുള്ള മൊബൈല്‍ ഫോണ്‍ പിടികൂടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയെയാണ് പിടികൂടിയത്. ബിഎസ്എഫ് പോസ്റ്റുകളുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
എട്ട് പാക് ഗ്രൂപ്പുകളില്‍ ഇയാളുടെ നമ്പര്‍ ആഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആറ് പാക് മൊബൈല്‍ നമ്പറുകളും ബിഎസ്എഫിന് ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പിടിയിലായ ആളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സൈന്യത്തെയും അതിര്ത്തിരക്ഷാസേനയേയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയ ഇരുപത്തൊന്നുകാരനെ കഴിഞ്ഞ മാസം പഞ്ചാബ് പോലീസ് പിടികൂടിയിരുന്നു.
ജമ്മു കശ്മീരിലെ സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് പഞ്ചാബ് സ്വദേശിയായ ഗിയാന്ബിര് സിങ് പാക്ക് രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി പഞ്ചാബ് പോലീസിനു വിവരം നല്‍കിയത്. ഇതിനുപിന്നാലെ ശിഖര്‍ മാസിയന്‍ ഗ്രാമത്തില്‍ നിന്ന് ബട്ടാല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍ നിന്നു നിരവധി പാക് ഫോണ്‍ നമ്പരുകള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: