കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഉജാല പദ്ധതി പ്രകാരം സൗജന്യ നിരക്കില്‍ നല്കുന്ന എല്‍ഇഡി ബള്‍ബിന്റെ വിതരണം സംസ്ഥാനത്ത് ഒന്നരക്കോടി കടന്നു. കേരളത്തില്‍ 50 ഹെഡ് പോസ്റ്റ് ഓഫീസുകള്‍ വഴിയാണിപ്പോള്‍ വിതരണം. ആധാര്‍ കാര്‍ഡ് നമ്പര്‍ മാത്രം കൊടുത്ത് ബള്‍ബ് ഒന്നിന് 70 രൂപ നല്കിയാല് ദിവസം ഒരാള്‍ക്ക് 10 ബള്‍ബ് ലഭിക്കും. റെയില്‍വേ, കെഎസ്ഇബി, ഐഒസി, ഒഎന്‍ജിസി എന്നീ സ്ഥാപനങ്ങള്‍ വഴിയും ഈ കേന്ദ്ര പദ്ധതി നടപ്പാക്കുന്നുണ്ട്.
മോദി സര്‍ക്കാരിന്റെ ഊര്‍ജ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ രാജ്യത്താകെ ഇതിനകം 33 കോടി 33 ലക്ഷം ബള്‍ബുകള്‍ വിതരണം ചെയ്തു. എല്‍ഇഡി ട്യൂബുകള്‍, ഫാനുകള്‍ എന്നിവയുടെ വിതരണവും നടക്കുന്നുണ്ട്. ട്യൂബിന് 220 രൂപയും ഫാനിന് 1110 രൂപയുമാണ് നിരക്ക്. കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ ബള്‍ബുകളുടെ വിതരണമാണ്. അടുത്ത ഘട്ടത്തില്‍ ട്യൂബും ഫാനും വിതരണം ചെയ്യും. പ്രകാശ് പഥ്, വെളിച്ചത്തിലേക്കുള്ള വഴി എന്നാണ് ബള്‍ബ് വിതരണ പദ്ധതിക്ക് പേര്.
ഒരാള്‍ക്ക് ഒരേ കാര്‍ഡു നമ്പര്‍ പ്രകാരം എത്ര ബള്‍ബുകള്‍ വേണമെങ്കിലും വാങ്ങാം, ദിവസം പത്ത് എണ്ണമെന്നു മാത്രമാണ് നിയന്ത്രണം. ഒമ്പത് വാട്സ് ബള്‍ബുകള്‍ മറിച്ച് വില്ക്കാന് പറ്റില്ല. ഒരു വര്‍ഷത്തെ ഗ്യാരണ്ടിയുമുണ്ട്. വിപണിയില്‍ 150 മുതല്‍ 700 രൂപവരെ ബ്രാന്‍ഡുകള്‍ക്കനുസരിച്ച് വിലവരുന്ന ബള്‍ബുകളാണ് 70 രൂപയ്ക്ക് നല്‍കുന്നത്.
ദേശീയ തലത്തില്‍ ഈ പദ്ധതി പ്രകാരം ഇത്രയും ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ വര്‍ഷം 17,310 കോടി രൂപയുടെ വൈദ്യുതി ലാഭിക്കാം. കേരളത്തില്‍ ഇന്നലെവരെയുള്ള കണക്കില്‍ 1,52,21,201 ബള്‍ബുകള്‍ വിതരണം ചെയ്തു. ഇവയുടെ ഉപയോഗംമുലം വര്‍ഷം 19,76,732 വാട്സ് വൈദ്യുതി ലാഭമുണ്ടാക്കാം, അതായത് 791 കോടി രൂപയുടെ ലാഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: