ഇസ്ലാമബാദ് : ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ ആക്രമണത്തില്‍ തകര്‍ന്ന പാക്കിസ്ഥാന്റെ എഫ് 16 പൈലറ്റിനെ ഇന്ത്യാക്കാരനെന്ന് കരുതി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍. പാക് ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. അഭിനന്ദന്റെ ആക്രമണത്തില്‍ പരിക്കേറ്റ് പാക് പൈലറ്റ് പാരച്യൂട്ടില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് തദ്ദേശവാസികള്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്.
ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ഇയാള്‍ ചികിത്സയിലാണെന്നും പിന്നീട് മരിച്ചെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പിന്‍വലിച്ചു. അതേസമയം രണ്ട് പൈലറ്റുമാരെ പിടികൂടിയിട്ടുണ്ടെന്നാണ് പാക് സൈന്യവും ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീടത് തിരുത്തി ഒരാള്‍ മാത്രമാണ് കസ്റ്റഡിയില്‍ ഉള്ളതെന്ന് അറിയിക്കുകയായിരുന്നു.
്അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനായാണ് ഇന്ത്യ മിഗ് വിമാനങ്ങളെ ഉപയോഗിച്ചത്. ഇന്ത്യന്‍ സൈനിക കേന്ദ്രത്തിനു നേരെ പാക്കിസ്ഥാന് ലേസര്‍ ബോംബ് ഇട്ടെങ്കിലും ലക്ഷ്യത്തില്‍ പതിച്ചിരുന്നില്ല. ഈ പോര് വിമാനത്തെ അഭിനന്ദന്റെ മിഗ് 21 റഡാര്‍ ലോക് ചെയ്താണ് പ്രത്യാക്രമണം നടത്തിയത്.
മിഗ് 21 വിമാനത്തിന്റെ റഡാറില്‍ ശത്രുവിനെ ലോക് ചെയ്താല്‍ ആയുധം പ്രയോഗിക്കുന്നത് വരെ വിമാനം പുറകേ പോയിക്കൊണ്ടിരിക്കും. ഇതിനിടെ ഇന്ത്യന്‍ ഫോര്‍മേഷനിലെ സഹ വിമാനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാതെ ആര് 73 എയര്‍ ടു മിസൈല്‍ ഉപയോഗിച്ച് അഭിനന്ദന് പാക് വിമാനത്തെ തകര്‍ക്കുകയായിരുന്നു. 105 കിലോ ഭാരമുള്ള ആര് 73 മിസൈലിന് മണിക്കൂറില്‍ 3000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ആകും. സോവിയറ്റ് നിര്‍മിതമാണ് ഇത്.
മിസൈല്‍ ആക്രമണത്തില്‍ പാക് വിമാനത്തെ തകര്‍ത്തെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് അഭിനന്ദന് തദ്ദേശവാസികള്‍ക്കു മുമ്പാകെ കീഴടങ്ങിയത്. ഇ
താലിബാന് ഭീകരര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനായി അമേരിക്ക പാക്കിസ്ഥാന് സൗജന്യമായി നല്കിയ വിമാനമാണ് എഫ് 16. ഇവ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് യുഎസ് നേരത്തെ തന്നെ രംഗതെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: