കോഴിക്കോട്: ഹൈന്ദവ സമൂഹം കേരളത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുവെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് കടപ്പുറത്ത് നടന്ന ഹൈന്ദവം അയ്യപ്പഭക്ത സംഗമ ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകിയെങ്കിലും ഹിന്ദുക്കള്‍ മതം പഠിക്കാന്‍ തയ്യാറാവണം. ലവ് ജിഹാദ് എഴുപത് ശതമാനം കുറഞ്ഞിട്ടുണ്ട്.
ഹൈന്ദവതയെ അവഹേളിക്കുന്നവര്‍ ദേവസ്വം ബോര്‍ഡില്‍ ഇനി ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന ആശയം വെച്ചു പുലര്‍ത്തുന്ന ആളുകള്‍ രാജ്യത്തിനകത്ത് തന്നെയുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായപ്പോഴും ജവാന്മാര് വീരുമൃത്യു വരിച്ചപ്പോഴും വാ തുറക്കാതിരുന്ന സാംസ്ക്കാരിക നായകരെ സാംസ്കാരിക നായകളെന്നാണ് വിളിക്കേണ്ടത്. ഇത് നായകളെ അപമാനിക്കലല്ല.
ചൈനയെ നോക്കിയിരുന്ന് വരമ്പത്ത് കൂലി കൊടുക്കാന്‍ പറഞ്ഞവര്‍. പാക്കിസ്ഥാന് പണി തന്നാല്‍ ചര്‍ച്ച വേണമെന്നാണ് പറയുന്നത്. ഇവരെ കശ്മീരില്‍ പാര്‍പ്പിക്കണം. ഒന്നുകില്‍ പാക്കിസ്ഥാന്റെ വെടി തീരും അല്ലെങ്കില്‍ ഇവരുടെ വെടി തീരും. രണ്ടായാലും ഗുണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: