ന്യൂദല്‍ഹി: പൂല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ രീതിയില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയത് മോദി സര്‍ക്കാരെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുല്‍വാമ ഭീകാരക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ശക്തമായ മറുപടി കൊടുത്തത് മുന്‍പ് ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരല്ല ഇപ്പോള്‍ രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപി സര്‍ക്കാരാണ്. രാജ്യ സുരക്ഷ തന്നെയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഉറിക്ക് മറുപടിയായി പാകിസ്ഥാന് സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു നല്കിയതെങ്കില് പുല്‍വാമയ്ക്ക് മറുപടിയായി ഇന്ത്യ നല്‍കിയത് എയര്‍ സ്ട്രൈക്കാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന് എല്ലാ രാജ്യങ്ങളുടെ മുന്നിലും ഒറ്റപ്പെടുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് 12ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യ തിരിച്ചടിച്ചു. ജെയ്ഷെ ഭീകരരുടെ പ്രധാന കേന്ദ്രങ്ങളില്‍ ഇന്ത്യ ബോംബുകള്‍ വര്‍ഷിച്ചു. ആക്രമണത്തില്‍ ജെയ്ഷെ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച നിരവധി ഭീകരരെയും നമ്മള് ചുട്ടെരിച്ചു. ബുധനാഴ്ച ഇന്ത്യയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക് വിമാനങ്ങളെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇതെല്ലാം രാജ്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാക് പ്രധനമന്ത്രി ഇമ്രാന് ഖാന് കുറ്റക്കാരനാണെന്നും, എന്ത് കൊണ്ട് അദ്ദേഹം മറ്റൊന്നും ചെയ്യാന്‍ തയ്യാറായില്ലെന്നും അമിത ഷാ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: