കോഴിക്കോട്: ഹൈന്ദവ സമൂഹം ജാഗ്രതോടെയിരിക്കണമെന്ന് കോഴിക്കോട് സനാതനധര്‍മപരിഷത്ത് ചെയര്‍മാനും ശബരിമല കര്‍മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കോഴിക്കോട് കടപ്പുറത്ത് നടന്ന ഹൈന്ദവം അയ്യപ്പ ഭക്തസംഗമ ത്തില്‍ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദുവിരുദ്ധ സമീപനത്തിനെതിരെ ഹിന്ദുസമൂഹം ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ പ്രതികരിക്കണം. ഹൈന്ദവ വിശ്വാസങ്ങളെ നിരന്തരം അധിക്ഷേപിക്കുന്നവര്‍ക്ക് വോട്ടില്ലെന്ന് പറയാന്‍ കഴിയണം.
ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ മാത്രം ധാര്‍ഷ്ട്യമാണ്. സുപ്രീംകോടതിയിലും നിയമസഭയിലും ഒരേവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ്. ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്കിയവര് നിയമസഭയില്‍ പറഞ്ഞത് രണ്ടു യുവതികള്‍ മാത്രമാണ് കയറിയത് എന്നാണ്. സത്യപ്രതിജ്ഞാ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സര്‍ക്കാരിന് ഭരിക്കാന്‍ ധാര്‍മ്മിക അവകാശമില്ല അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളെ അവഹേളിക്കുന്ന പ്രക്രിയ ഇടതു സര്‍ക്കാര്‍ തുടരുകയാണ്. ഹൈന്ദവ കേന്ദ്രങ്ങളെ ഒന്നൊന്നായി ഇല്ലാതാ ക്കാനാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയും അഗസ്ത്യാര്‍ കൂടവുമെല്ലാം അതിന് തെളിവാണ്. അഗസ്ത്യാര്‍കൂടം തീര്‍ത്ഥാടനത്തെ അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ആക്കി മാറ്റി. നിരന്തരമായ അവഹേളനങ്ങള്‍ക്കെതിരെ ഇനിയും ഹിന്ദുസമൂഹം പ്രതികരിച്ചില്ലെങ്കില്‍ അതു അപകടകരമായ അവസ്ഥയിലേക്ക് എത്തും. വോട്ടിലൂടെ തന്നെ പ്രതികരിക്കാന്‍ ഹിന്ദു തയ്യാറാകണം. സ്വാമി കൂട്ടിച്ചേര്‍ത്തു.
ഹിന്ദുവിരുദ്ധതയുടെ മുഖമുദ്ര സ്വയം എടുത്തു അണിഞ്ഞിരിക്കുകയാണ് ഇടതു സര്‍ക്കാര്‍ എന്ന് അനുഗ്രഹ ഭാഷണം നടത്തിയ ചിന്മയമിഷന് കേരള തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. സംസ്കാരത്തെക്കുറിച്ചുള്ള അഭിമാനമാകണം നമ്മെ നയിക്കേണ്ടത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം. ഭഗവദ് ഗീത ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണം. ആവശ്യമെങ്കില്‍ ഭരണഘടന ഭേദഗതിയും ആകാവുന്നതാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരണമെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് ഭരണതുടര്ച്ചയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്കാരത്തെ സംരക്ഷിക്കേണ്ടത് ഭരണഘടനയുടെ മൗലിക കടമയാണെന്ന് റിട്ട. ജസ്റ്റിസ് എന്‍. കുമാര്‍ പറഞ്ഞു. ഹൈന്ദവം അയ്യപ്പ ഭക്തസംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഗളന്മാര്ക്കും ബ്രിട്ടീഷുകാര്‍ക്കും ഭാരതത്തിന്റെ സംസ്കാരത്തെ തകര്‍ക്കാനായില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഭാരതത്തില്‍ സംസ്കാരം സംരക്ഷിക്കപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മതേതര സര്‍ക്കാരുകള്‍ സംസ്കാരത്തെ നശിപ്പിക്കുന്ന നടപടികള്‍ക്കാണ് നേതൃത്വം നല്‍കിയത്. സംസ്കാരത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിന് കേരളത്തിലുള്ളവര്‍ക്ക് തെരുവിലിറങ്ങേണ്ടിവന്നു. സംസ്കാര സംരക്ഷണത്തിനുള്ള പോരാട്ടത്തിന് കേരളം മാതൃകയായി മാറണം അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: