ശ്രീനഗര്‍ : അതിര്‍ത്തി ലംഘിച്ചെത്തിയ പാക് യുദ്ധവിമാനത്തെ തുരത്തുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ തുടര്‍ന്ന് വാഗ അതിര്‍ത്തിയില്‍ സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദി റീട്രീറ്റ് റദ്ദാക്കി.
ഇതിനായി റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷം നാലുമണിയോടെ വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. കൈമാറ്റ രേഖയില്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചിട്ടുണ്ട്. അഭിനന്ദനെ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറും.
വ്യോമസേന ഗ്രൂപ്പ് കമാന്‍ഡര്‍ ജെ.ഡി. കുര്യന് അഭിനന്ദനെ സ്വീകരിക്കും. ഇതിനായി വ്യോമസേനയുടെ സംഘം അട്ടാരിയിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് എത്തുന്ന അഭിനന്ദനായി വാഗാ അതിര്‍ത്തിയില്‍ വന്‍ സ്വീകരണ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്.
അതിനിടെ വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് പാക് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് പരിഗണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: