കാസര്‍ഗോഡ് : ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റേയും ശരത്ലാലിന്റേയും അച്ഛന്മാര് പരാതി നല്കി. പോലീസ് മേധാവിക്കും, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
നിലവില്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
കൊല ചെയ്യപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് ഫെബ്രുവരി 21നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: