തിരുവനന്തപുരം: യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ വിജയ് ലക്ഷ്യ എന്ന പേരില്‍ ഒന്നരമാസം നീണ്ടു നില്ക്കുന്ന ദേശീയ ക്യാംപയിനിന്റെ അവസാനഘട്ട പരിപാടിക്കു മുന്നോടിയായി നടക്കുന്ന ബൈക്ക് റാലി ഇന്ന് രാജ്യമൊട്ടാകെ നടക്കും.
റാലിയുടെ ദേശീയ ഉദ്ഘാടനം മധ്യപ്രദേശില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ നിര്‍വഹിക്കും. കേരളത്തിലെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന് പിള്ള നിര്‍വഹിക്കും. നിയമസഭാ മണ്ഡലം തലത്തില്‍ നടക്കുന്ന റാലികളില്‍ മൂവായിരത്തോളം ബൈക്കുകള്‍ പങ്കെടുക്കും. ബൂത്തുതലം മുതല്‍ മണ്ഡലം തലം വരെ സ്പര്‍ശിച്ചുപോകുന്ന തരത്തിലായിരിക്കും റാലികള്‍ നടക്കുക. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ബൈക്ക് റാലികള്‍ നടക്കും. ഒന്നരലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ബൈക്കുകള്‍ കേരളത്തില്‍ പങ്കെടുക്കും.
നഗരപ്രദേശങ്ങളില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയും ഗ്രാമപ്രദേശങ്ങളില്‍ 100 മുതല്‍ 130 കിലോമീറ്റര്‍ വരെയുമാണ് ബൈക്ക് റാലികള്‍. ഓരോ ബൂത്തിലും പത്ത് ബൈക്കുകള്‍ വീതം റാലിയില്‍ പങ്കെടുക്കും. ബൂത്തുതലത്തില്‍ നിന്നും ആരംഭിക്കുന്ന ചെറുറാലികള്‍ ശക്തികേന്ദ്രങ്ങളില്‍ സംയോജിക്കുകയും തുടര്‍ന്ന് മഹാ ബൈക്ക് റാലിയായി മണ്ഡലത്തിലാകമാനം സ്പര്‍ശിക്കുന്ന തരത്തില്‍ കടന്നുപോകുന്നത്.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു കാസര്‍കോടും, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ. പത്മനാഭന് പത്തനംതിട്ടയിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് കോഴിക്കോടും, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പാലക്കാടും, ദേശീയ നിര്‍വ്വാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്നിവര്‍ തിരുവനന്തപുരത്തും, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് തൃശൂരും, നേമത്ത് ഒ. രാജഗോപാലും ബൈക്ക് റാലികളില്‍ അണിചേരും.
സദ്ഭരണത്തിന് തുടര്‍ച്ച ഉണ്ടാകുന്നതിന് വേണ്ടി ലേക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിലേക്കായി യുവമോര്‍ച്ച ദേശീയ തലത്തില്‍ ഒന്നരമാസം നീണ്ടു നില്ക്കുന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. ജനുവരി 12ന് ദല്‍ഹിയില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ പൂനം മഹാജന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നമ്മുടെ ലക്ഷ്യം വീണ്ടും മോദി ഭരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ക്യാമ്പയിന് നടത്തിവരുന്നത്. ഒന്നര മാസത്തിനിടെ 14 പരിപാടികളാണ് യുവമോര്‍ച്ച സംഘടിപ്പിച്ചത്.
25 ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ മിസ്കോള്, ഓണ്‍ലൈന്‍ സംവിധാനം വഴി രജിസ്ട്രേഷന് ചെയ്യിക്കാന്‍ നാഷന് വിത്ത് നമോ വോളന്റിയേഴ്സ് എന്ന പരിപാടി വഴി യുവമോര്ച്ചയ്ക്കായി. എന്റെ ആദ്യവോട്ട് മോദിക്ക് എന്ന പരിപാടിയില്‍ 10 മുതല്‍ 15 കോടിവരുന്ന 18 മുതല്‍ 24 വയസുവരെയുള്ള പുതിയ വോട്ടര്‍മാരെ കൊണ്ട് ഓണ്‍ലൈന്‍ പ്രതിജ്ഞ എടുപ്പിക്കുന്ന പരിപാടിയും നടന്നു. ഇതിന് പുറമെ കമല്‍കപ്പ് എന്ന പേരില്‍ നിയമസഭാ മണ്ഡലതലം മുതല്‍ സംസ്ഥാന തലംവരെ നടക്കുന്ന വിവിധ കായിക മത്സരങ്ങള്‍, യുവസമ്മേളനങ്ങള് എന്നിവ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: