ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ കൂടിയായ കൊടുംഭീകരന് മൗലാന മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് തുറന്നു സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി.
എന്നാല്‍ കോടതികള്‍ക്കു കൂടി സ്വീകാര്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയാലേ അസറിനെ അറസറ്റ് ചെയ്യൂ. പാക് മന്ത്രി സിഎന്‍എന്നിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. മസൂദ് അസറിന് സുഖമില്ലെന്നും അതിനാല്‍ വസതിയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യമല്ലെന്നും പാക് മന്ത്രി പറഞ്ഞു.
എനിക്ക് ലഭിച്ച വിവരപ്രകാരം അസര്‍ പാക്കിസ്ഥാനിലുണ്ട്.എന്നാല്‍ രോഗഗ്രസ്ഥനാണ്. അതിനാല്‍ വീടുവിടാന്‍ പറ്റാത്ത അവസ്ഥയിലാണ്, പാക് മന്ത്രി പറഞ്ഞു. എന്താണ് ഇയാളെ അറസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യത്തിന് പാക് കോടതികള്‍ക്ക് സ്വീകാര്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയാലേ അറസ്റ്റ് ചെയ്യാനാകൂ എന്നായിരുന്നു ഉത്തരം. അസറിനെതിരായ നടപടികള്‍ക്ക് നിയമപരമായ പിന്‍ബലം കൂടി വേണം, പാക് മന്ത്രി പറയുന്നു.
ഇന്ത്യക്കെതിരെ പാക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ വ്യക്തികളെയും സംഘടനകളെയും അനുവദിക്കില്ലെന്നും പാക് മന്ത്രി അഭിമുഖത്തില്‍ തട്ടിവിട്ടു. മേഖലയിലെ സംഘര്‍ഷം കുറയ്ക്കണം, അതിന് നമുക്ക് ചര്‍ച്ചയാകാം. മന്ത്രി തുടര്‍ന്നു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് അസര്‍. ഇയാള്‍ക്കും ജെയ്ഷെ മുഹമ്മദിനും പുല്‍വാമ ആക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സഹിതം ഇന്ത്യ പാക്കിസ്ഥാന് കത്ത് നല്‍കിയിരുന്നു. പാക്കിസ്ഥാനിലെ ജെയ്ഷെ ക്യാമ്പുകളെപ്പറ്റിയുള്ള വിവരങ്ങളും കത്തിലുണ്ട്. എന്നാല്‍, പാക്കിസ്ഥാനില്‍ ഭീകരക്യാമ്പുകളില്ലെന്ന നിലപാടിലാണ് പാക് രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍.
പാക്കിസ്ഥാന് ഇനിയും ഏറെ ചെയ്യാനുണ്ട്: കേന്ദ്രമന്ത്രി
ന്യൂദല്‍ഹി: വിങ്ങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയച്ച പാക് നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി കൂടിയായ മുന്‍ കരസേനാ മേധാവി വി.കെ. സിങ്. പക്ഷെ ഇതുകൊണ്ടായില്ല, പാക്കിസ്ഥാന് ഇനിയും ഏറെ ചെയ്യാനുണ്ട്, സിങ് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: