തിരുവനന്തപുരം: ഇടത് ഭരണം ഉള്ള സ്ഥലങ്ങളിലെല്ലാം കര്‍ഷകര്‍ക്ക് ദുരിതം മാത്രമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപി കര്‍ഷകമോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കുന്ന 6000 രൂപ പെന്‍ഷനെ കള്ളത്തരം പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാക്കാന്‍ ശ്രമിക്കുന്നു. കര്‍ഷകരെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഉദാസീനതയാണ്. കേരളത്തിലെ ഉദ്യോസ്ഥ മേധാവിത്വം കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. എസ.്ജയസൂര്യന് അധ്യക്ഷനായി. പ്രളയദുരിതബാധിതരെ മറന്ന് ധൂര്‍ത്തും ആര്‍ഭാടവും ഭരണനയമായി സ്വീകരിച്ച ഇടതുസര്‍ക്കാരാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് പ്രേരണ നല്‍കുന്നതെന്ന് ജയസൂര്യന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികളും സഹായങ്ങളും കേരളത്തില്‍ സ്വീകരിക്കില്ലെന്ന നിലപാട് രാജ്യവിരുദ്ധമാണെന്നും കര്‍ഷക മോര്‍ച്ച ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും ജയസൂര്യന്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി അജി ഘോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: