ഇടുക്കി: സംസ്ഥാനത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലഭിക്കേണ്ട മഴയില്‍ 46 ശതമാനത്തിന്റെ കുറവ്. ശൈത്യകാലമായി കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം കണക്ക് കൂട്ടുന്ന ഈ സമയത്ത് സംസ്ഥാനത്താകെ ശരാശരി ലഭിക്കേണ്ടത് 2.4 സെന്റീ മീറ്റര്‍ മഴയാണ്. ലഭിച്ചതാകട്ടെ 1.3 സെ.മീ.
താരതമ്യേന ചെറിയ മഴയാണിതെങ്കിലും കാലാവസ്ഥയിലും കൃഷിയിലും നിര്‍ണായക സ്വാധീനം ചെലുത്തുമിത്. മുന്‍വര്‍ഷം ഇതേ സീസണില്‍ 30 ശതമാനം മഴയുടെ കുറവാണുണ്ടായത്. എല്ലാ ജില്ലകളിലും മഴ ലഭിച്ചപ്പോള്‍ പാലക്കാട് 173 ഉം കോഴിക്കോട് 38ഉം ഇടുക്കിയില്‍ 22 ശതമാനവും മഴ കൂടി.
രണ്ട് മാസമായി കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മഴ പെയ്തിട്ടില്ല. വയനാട് പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് ശരാശരിയിലും അധികം മഴ ലഭിച്ചത്. ഇടുക്കിയില്‍ 25 ശതമാനം മഴ കുറഞ്ഞു. ആലപ്പുഴ-93, മലപ്പുറം-92 എറണാകുളം-79. തിരുവനന്തപുരം-70, തൃശൂര്‍, കൊല്ലം-65, പാലക്കാട്-58, കോട്ടയം-55 ശതമാനം വീതവും മഴ കുറഞ്ഞു. പാതിയില്‍ കൂടുതലും മഴ കുറഞ്ഞതാണ് ചൂട് പെട്ടെന്ന് കൂടാന്‍ കാരണമായത്. വേനലില്‍ 38 സെ.മീ. മഴയാണ് സംസ്ഥാനത്ത് ശരാശരി ലഭിക്കേണ്ടത്. മുന്‍വര്‍ഷം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ 37 ശതമാനം മഴ കൂടുതല്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: