തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശിക അടച്ചു തീര്‍ക്കുന്നതിനു പ്രഖ്യാപിച്ച നവ കേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഈ മാസം 31 വരെ ദീര്‍ഘിപ്പിച്ചു. പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്നതിനാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്. സഹകരണസംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ളതും വായ്പ നല്‍കുന്നതുമായ എല്ലാ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശിക ഇതുപ്രകാരം അടച്ചുതീര്‍ക്കാം.
2018 നവംബര്‍ 30 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിനായി പരിഗണിക്കും. വായ്പക്കാരന്റെ നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി, തിരിച്ചടവുശേഷി എന്നിവ ഭരണസമിതി വിലയിരുത്തണം. എല്ലാ വായ്പാ ഒത്തുതീര്‍പ്പുകളിലും പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കും. എന്നാല്‍ ആര്ബിട്രേഷന്/എക്സിക്യൂഷന് ഫീസ്, കോടതിച്ചെലവുകള്‍/പരസ്യച്ചെലവുകള്‍ എന്നിവ വായ്പക്കാരനില്‍നിന്ന് ഈടാക്കും. ഈ സാമ്പത്തിക വര്‍ഷം തുടക്കം മുതല്‍ കൃത്യമായി തവണകള്‍ അടച്ചുവരുന്ന വായ്പക്കാര്‍ക്ക് അടച്ച ആകെ പലിശയുടെ പത്ത് ശതമാനം വരെ ഇളവ് നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: