ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് അല്ലെന്ന പുതിയ വാദവുമായി പാക്കിസ്ഥാന് രംഗത്ത്. ആക്രമണത്തില്‍ ജെയ്ഷെയുടെ പങ്കില്‍ ഒരു സ്ഥിരീകരണവുമില്ലെന്ന് പാക് വിദേശകാര്യ മന്ത്രി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്നും ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കി.
പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷെ മുഹമ്മദ് വീഡിയോ പുറത്തുവിട്ടിരുന്നു. ഭീകരസംഘടനയാണെന്ന് പാക്കിസ്ഥാന് തന്നെ പ്രഖ്യാപിച്ചിട്ടുള്ള ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ അവിടെ സ്വതന്ത്രമായി വിഹരിക്കുകയുമാണ്. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മതിയായ തെളിവ് തരാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് അസര്‍. ഇയാള്‍ക്കും ജെയ്ഷെ മുഹമ്മദിനും പുല്‍വാമ ആക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സഹിതം ഇന്ത്യ പാക്കിസ്ഥാന് കത്ത് നല്‍കിയിരുന്നു. പാക്കിസ്ഥാനിലെ ജെയ്ഷെ ക്യാമ്പുകളെപ്പറ്റിയുള്ള വിവരങ്ങളും കത്തിലുണ്ട്. എന്നാല്‍, പാക്കിസ്ഥാനില്‍ ഭീകരക്യാമ്പുകളില്ലെന്ന നിലപാടിലാണ് പാക് രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: