ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സേനാ മേധാവികളെ ഇസഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. നാവിക- വ്യോമ സേനാ മേധാവികളുടെ സുരക്ഷയാണ് വര്‍ധിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനത്തിലെത്തിയത്.
കരസേന മേധാവിക്ക് ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്ന യോഗത്തിന്റെ വിലയിരുത്തലിലാണ് ഇസഡ് കാറ്റഗറിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
ഇതോടെ വ്യോമസേന മേധാവി ബി.എസ്. ധനോവ, നാവിക സേന അഡ്മിറല്‍ സുനില്‍ ലാംബ എന്നിവര്ക്കിനുമുതല് ഇസഡ് പ്ലസ് സുരക്ഷയാകും. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ വലയമാണ് ഇസഡ് പ്ലസ് കാറ്റഗറി. 55 ഉദ്യോഗസ്ഥരും 10 എന്‍എസ്ജി കമാന്‍ഡോകളും ഉള്‍പ്പെടുന്നതാണ് ഇസഡ് പ്ലസ് കാറ്റഗറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: