വാഷിങ്ടണ്‍ : അമേരിക്കന്‍ നിര്‍മിതമായ എഫ് 16 യുദ്ധവിമാനം ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചത് സംബന്ധിച്ച് യുഎസ് അന്വേഷിക്കും. ഭീകരസംഘടനയായ താലിബാനെതിരെ പ്രവര്‍ത്തിക്കുന്നതിനായാണ് അമേരിക്ക എഫ് 16 ഇന്ത്യയ്ക്ക് നല്‍കിയത്. ഇതുസംബന്ധിച്ച് പാക്കിസ്ഥാനോട് വിശദീകരണം തേടുമെന്ന് യുഎസ് വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു.
പാക്കിസ്ഥാന്റെ പ്രതിരോധത്തിനായാണ് എഫ് 16 നല്‍കിയത്. ഇത് മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിച്ചെന്നും വിമാനം വാങ്ങുമ്പോള്‍ ധാരണയായ കരാര്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് യുഎസ് ഔദ്യോഗികമായി വിശദീകരണം തേടിയിരിക്കുന്നത്.
ഭീകരതയ്ക്കെതിരെ പ്രയോഗിക്കാനെന്ന പേരില്‍ എഫ് 16 പാക്കിസ്ഥാനു കൈമാറുമ്പോള്‍ യുഎസ് പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് കൈമാറ്റ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിദേശ രാജ്യങ്ങളുമായുള്ള ആയുധ വില്‍പ്പന കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല. ലോകരാഷ്ട്രങ്ങള്‍ക്ക് വിറ്റഴിക്കുന്ന ആയുധങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാറുണ്ടെന്നും യുഎസ് വക്താവ് അറിയിച്ചു. .
എഫ് 16 ഉപയോഗിച്ച് അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന് ആക്രമണം നടത്തുന്നതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ആക്രമണത്തിനിടെ ഇന്ത്യയില്‍ പതിച്ച അംറം 120 മിസൈല്‍ എഫ് 16 യുദ്ധ വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ തെളിവാണ്. ഇതുസംബന്ധിച്ചുള്ള ചിത്രങ്ങള്‍ വ്യോമസേന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
എന്നാല്‍ എഫ് 16 ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചില്ലെന്നതാണ് പാക്കിസ്ഥാന്റെ വാദം. എഫ് 16ന്റെ തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടതോടം പാക്കിസ്ഥാന് പ്രതിരോധത്തിലാവുകായായിരുന്നു. 1980ലാണ് പാക്കിസ്ഥാന് എഫ് 16 ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: