ന്യൂദല്‍ഹി : പാക്കിസ്ഥാന് പിടിയിലായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദനന് വ്യോമസേന മേധാവി ബിരേന്ദര്‍ സിങ് ധനോവയുമായി കൂടിക്കാഴ്ച നടത്തി. പാക് പിടിയിലായിരിക്കേ തനിക്കു നേരെയുണ്ടായ സംഭവങ്ങള്‍ വ്യോമ സേന മേധാവിയെ ധരിപ്പിച്ചു.
അതിര്‍ത്തികടന്ന് ഇന്ത്യയില്‍ ആക്രമണം നടത്താനെത്തിയ പാക് യുദ്ധ വിമാനമായ എഫ് 16യെ തുരത്തി വെടിവെച്ച് വീഴ്ത്തിയ ശേഷമാണ് അഭിനന്ദന് പാക്കിസ്ഥാന്റെ പിടിയിലാവുന്നത്. 60 മണിക്കൂറോളം പാക് കസ്റ്റഡിയില്‍ കഴിഞ്ഞശേഷം വെള്ളിയാഴ്ച രാത്രി 9.20നാണ് ഇന്ത്യയ്ക്ക് കൈമാറുന്നത്.
ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായ രവി കപൂര്‍, ആര്.ജി.കെ. കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഔദ്യോഗികമായി അഭിനന്ദനെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: