ന്യൂയോര്‍ക്ക്; അമേരിക്കന്‍ സൈന്യം വെടിവച്ചുകൊന്ന കൊടും ഭീകരന് ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനെ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍പ്പെടുത്തി.തൊട്ടുപിന്നാലെ സൗദി അറേബ്യ ഹംസയുടെ പൗരത്വവും റദ്ദാക്കി.
അല്‍ഖ്വയ്ദയില്‍ പടിപടിയായി ഉയര്‍ന്നുവരുന്ന ഹംസ അടുത്തിടെ അമേരിക്കക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഹംസയെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഹംസയെ സാമ്പത്തികപരമായും ഭൂമിശാസ്ത്രപരമായും ഒറ്റപ്പെടുത്താനും അമേരിക്കയുടെ നിര്‍ദ്ദേശത്തിലുണ്ട്.
അല്‍ഖ്വയ്ദയുടെ കേന്ദ്ര നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന ഹംസ അന്താരാഷ്ട്ര ഭീകരസംഘടനയുടെ അവിഭാജ്യ ഘടകമായിത്തീര്‍ന്നിട്ടുണ്ട്. ലാദനെ വധിച്ച ശേഷം 2015ലാണ് അല്‍ഖ്വയ്ദയുടെ നേതാവ് അയ്മാന്‍ അല്‍ സവാഹിരി ഹംസയെ അല്‍ഖ്വയ്ദയില്‍ ചേര്‍ത്തത്. ലാദന്റെ പിന്‍ഗാമിയെന്ന നിലയ്ക്കാണ് ഹംസയെ വളര്‍ത്തിക്കൊണ്ടുവരുന്നത്. 2011ല്‍ അമേരിക്കന്‍ സീല്‍ കമാന്‍ഡോകള്‍ ലാദനെയും മറ്റൊരു മകന് ഖാലീദിനെയും വധിക്കുമ്പോള്‍ ഹംസ പാക്കിസ്ഥാനിലെ അബൊട്ടാബാദിലുള്ള വസതിയില്‍ ഉണ്ടായിരുന്നില്ല.
ഹംസ ജിഹാദികള്‍ക്ക് പ്രചോദനമാണെന്നാണ് പ്രചാരണം. ലാദനും കുടുംബവും സൗദി കുടുംബമാണ്. സൗദിയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മാണ സ്ഥാപനം ലാദന്റെ കുടുബത്തിന്റെയാണ്. പക്ഷെ ലാദന് കുടുംബത്തിലെ ഒസാമയും മറ്റും ഭീകരതയുടെ വഴി തെരഞ്ഞെടുക്കുകയായിരുന്നു. അല്‍ഖ്വയ്ദയെന്ന ആഗോള ഭീകരസംഘടന രൂപീകരിച്ചത് ലാദനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: