ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ ബലാകോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ പ്രധാന ഭീകരപരിശീലന കേന്ദ്രം തകര്‍ത്തതിന് കൃത്യമായ തെളിവുണ്ടെന്ന് സൈന്യം വ്യക്തമാക്കി. മിറാഷ് വിമാനങ്ങള്‍ ആ കേന്ദ്രം തകര്‍ത്തതിന്റെ റഡാര്‍ ചിത്രങ്ങള്‍( സിന്തെറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍( എസ്എആര്‍) കൈവശമുണ്ട്. എന്നാല്‍ അവ പുറത്തു വിടണമോയെന്ന് തീരുമാനിക്കേണ്ടത് സര്ക്കാാണ്. സൈന്യം വ്യക്തമാക്കി. ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് സൈന്യം ബലാക്കോട്ടിലെ ജെയ്ഷെ ഭീകരക്യാമ്പ് തകര്‍ത്തത്.
വ്യോമാക്രമണങ്ങളില്‍ ക്യാമ്പ് തകര്‍ന്നില്ലെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സൈന്യത്തിന്റെ വിശദീകരണം.ആക്രമണത്തിനു മുന്‍പും അതിനു ശേഷവുമുള്ള റഡാര്‍ ചിത്രങ്ങള്‍ ഉണ്ട്. അവ എന്തു ചെയ്യണമെന്ന് തീരുമാനിണ്ടേത് കേന്ദ്രമാണ്. ആക്രമണം നടന്ന സ്ഥലത്ത് വളരെ വേഗമാണ് പാക്കിസ്ഥാന് ചില അറ്റകുറ്റപ്പണികള്‍ നടത്തി പഴയപോലാക്കാന്‍ ശ്രമിച്ചത്. സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാലു ബോംബുകള്‍ വര്‍ഷിച്ചതായി പാക് കരസേനയും സ്ഥിരീകരിച്ചിരുന്നു. മുന്നൂറിലെറെ ഭീകരര്‍ തമ്പടിച്ചിരുന്ന കെട്ടിടമാണ് മിറാഷ് വിമാനങ്ങള്‍ ബോംബിട്ട് തകര്‍ത്തത്.
അതിനിടെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ തങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടായതായി ജെയ്ഷെ മുഹമ്മദ് വ്യക്തമാക്കി. ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരന് മൗലാന അമറിന്റെ പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ശബ്ദസന്ദേശത്തില്‍ മസൂദ് അസറും തങ്ങളുടെ ആസ്ഥാനവും സുരക്ഷിതമാണെന്നും ഭീകരര്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: