ലണ്ടന്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഹാന്‍സി ക്രോണ്യ ഉള്‍പ്പെട്ട ക്രിക്കറ്റ് വാതുവയ്പ്പ് കേസിലെ പ്രതി സഞ്ജീവ് കുമാര്‍ ചൗളയെ ഇന്ത്യക്ക് കൈമാറും. സഞ്ജീവിനെ കൈമാറാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദ് ഒപ്പിട്ടു. അപ്പീല്‍ നല്കാന് ചൗളയ്ക്ക് 14 ദിവസം സമയമുണ്ട്.
ഇന്ത്യന്‍ വംശജനായ ചൗള 1996ലാണ് ബ്രിട്ടനില്‍ കുടിയേറുന്നത്. പിന്നീട് ബ്രിട്ടീഷ് പൗരത്വം നേടി. 2000 ഏപ്രില്‍ ഏഴിനാണ് ക്രിക്കറ്റിനെ പിടിച്ചുലച്ച വാതുവയ്പ്പ് വിവരം പുറത്തുവന്നത്. ഇന്ത്യക്കെതിരായ മത്സരം ഒത്തുകളിക്കാന്‍ ക്രോണ്യ പണം വാങ്ങിയെന്ന് ദല്‍ഹി പോലീസാണ് വെളിപ്പെടുത്തിയത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ക്രോണ്യ ഇതു സമ്മതിച്ചു.
കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ 2002 ജൂണ്‍ ഒന്നിന് വിമാനാപകടത്തില്‍ ക്രോണ്യ മരിച്ചു. 2013 ജൂലായ് 22നാണ് ക്രോണ്യയെയും സഞ്ജീവ് ചൗളയെയും പ്രതിയാക്കി ദല്‍ഹി പോലീസ് കുറ്റപത്രം നല്‍കിയത്. സഞ്ജീവിനെ കൈമാറണമെന്നാവശ്യപ്പെട്ട് 2016 ഫെബ്രുവരി ഒന്നിന് ഇന്ത്യ ബ്രിട്ടനെ സമീപിച്ചു. തിഹാര്‍ ജയിലിലെ സാഹചര്യങ്ങള്‍ മോശമെന്നാരോപിച്ച് സഞ്ജീവ് ബ്രിട്ടീഷ് കോടതിയെ സമീപിച്ചതോടെ നടപടികള്‍ വൈകി. ജയിലിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി ഇന്ത്യ ഉറപ്പു നല്‍കിയതാണ് ഇപ്പോള്‍ കൈമാറലിന് വഴിതെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: