ന്യൂദല്‍ഹി : വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദനെ മാനസ്സികമായി പീഡിപ്പിച്ചതിന് ഇന്ത്യ നയതന്ത്ര തലത്തില്‍ പ്രതിഷേധം അറിയിക്കും. അതിര്‍ത്തി കടന്നെത്തിയ പാക് പോര്‍വിമാനത്തെ തുരത്തുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ അഭിനന്ദന് ഇന്ത്യയില്‍ തിരിച്ചെത്തിയതിന് ശേഷം ഐഎസ്ഐ മാനസ്സികമായി പീഡിപ്പിച്ചുവെന്ന് അഭിനന്ദന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ പ്രതിഷേധം അറിയിക്കുന്നത്.
അഭിനന്ദനെ മാനസ്സികമായി പീഡിപ്പിച്ചത് ജനീവ കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പ്രതിഷേധം അറിയിക്കുന്നത്. ഇതുസംബന്ധിച്ച് വ്യോമസേന വൃത്തങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതിന് ശേഷം വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.
അതേസമയം അഭിനന്ദന് പാക് പിടിയിലായിരിക്കുമ്പോള്‍ നിരവധി വീഡിയോകള്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ ഇവ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതായിരുന്നുവെന്ന് അഭിനന്ദന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: