പാട്ന: ഭീകരവാദത്തെ രാജ്യത്തു നിന്ന് തുടച്ചു നീക്കാനാണ് തന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദമോദി. പാക്കിസ്ഥാനിലെ ബലാകോട്ടിലെ ജെയ്ഷെ ഇ മുഹമ്മദിന്റെ മൂന്ന് കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസദേന തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷം തെളിവ് ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മോദിയുടെ ഈ വെളിപ്പെടുത്തല്‍. ബിഹാറിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജവാന്മാര്ക്കൊപ്പം രാജ്യം മുഴുവന്‍ ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞു. ഭീകരര്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉറി ഭീകരാക്രമണത്തിനുശേഷമുണ്ടായ ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കിന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം തെളിവ് ആവശ്യപ്പെട്ടിരുന്നു. ഇര്രോള് വ്യോമസേന ബലാകോട്ട് നടത്തിയ ആക്രമണത്തിന്റെ തെളിവാണ് ആവശ്യപ്പെടുന്നത്. ഇതെല്ലാം കണ്ട് പാക്കിസ്ഥാന് കൈയ്യടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം പ്രതിപക്ഷം കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, നിങ്ങളുടെ കാവല്ക്കാരന് എന്നത്തെക്കാളും ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് ഉറപ്പു നല്‍കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബീഹാറില്‍ നടന്ന സങ്കല്പ് റാലിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മോദിക്കൊപ്പം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: