കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഹിന്ദുവിനേയും ഇസ്ലാമിനേയും തമ്മിലടിപ്പിച്ച് മതകലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയനിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.
പുല്‍വാമ ഭീകരാക്രമണത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ പിന്തുണച്ചപ്പോള്‍ പാക്കിസ്ഥാനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഒരേയൊരു പാര്‍ട്ടി സിപിഎമ്മാണ്. ഇതിലൂടെ മോദി വിരുദ്ധത ദേശീയ വിരുദ്ധതയാക്കിമാറ്റുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ചേര്‍ന്ന് അഖിലേന്ത്യ തലത്തില്‍ സഖ്യം ഉണ്ടാക്കിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഡിഎ ഭരണത്തിലേറാന്‍ അനുവദിക്കരുതെന്ന പിണറായി വിജയന്റെ പ്രസ്താവന. അണിയറയിലെ സഖ്യം അരങ്ങത്തേയ്ക്കെത്തിയിരിക്കുകയാണ്. ഇതില്‍ ബിജെപിക്ക് വിയോജിപ്പില്ല.
എന്നാല്‍ ഇരു സഖ്യങ്ങളും ഇത് തുറന്ന് സമ്മതിക്കുകയും, തെരഞ്ഞെടുപ്പില്‍ ധാരണയോടെ ഇരുകക്ഷികളും ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇരുകക്ഷികളും കൈകോര്‍ക്കാന്‍ കാലതാമസമുണ്ടായത് പെരിയ കൊലപാതകത്തിന്റെ പശ്ചാത്തലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് കര്ഷാകാനുകൂല്ല്യങ്ങള് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയതുകൊണ്ടാണ്. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ കര്‍ഷകരുടെ മരണം ആത്മഹത്യയായി രേഖപ്പെടുത്തരുതെന്ന രഹസ്യ നിര്‍ദേശം എല്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയതായി വിവരമുണ്ട്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ബിജെപി തയ്യാറാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിഡിജെഎസുമായി സ്ഥാനാര്‍ത്ഥി പട്ടികയ്ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍ക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: