ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന് ഹംസയെ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഹംസയുടെ സാമ്പത്തിക സ്രോതസ്സുകള്‍, യാത്ര, ആയുധങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുക തുടങ്ങിയ എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും വിലക്ക് വരും. ഹംസയുടെ സ്വത്തുക്കളും മരവിപ്പിക്കും.
ഹംസ അല്‍ഖ്വയ്ദയുടെ നിലവിലെ നേതാവായ അയ്മന് അല്‍ സവാഹിരിയുടെ പിന്‍ഗാമിയാണ്. ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴുകോടി രൂപ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒസാമയെ കൊന്നതിന് പ്രതികാരമായി അമേരിക്കയെ ആക്രമിക്കാന്‍ അനുയായികളോട് ഹംസ ആവശ്യപ്പെടുന്ന വീഡിയോകളും ഓഡിയോകളും മുമ്പ് പുറത്തുവന്നിരുന്നു. 2011 ല്‍ പാക്കിസ്ഥാനില്‍ വച്ചാണ് ഒസാമ ബിന്‍ ലാദനെ യുഎസ് കൊല്ലുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: