കൊച്ചി : ചര്‍ച്ച് ആക്ടിനെതിരെ വിവിധ സഭകള്‍ക്ക് കീഴിലുള്ള പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു. ബില്ലിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്ന് കാണിച്ചാണ് ഇടയലേഖനം വായിച്ചിരിക്കുന്നത്. ബില്ലിനെതിരെ ഹര്‍ജി സമര്‍പ്പിക്കാനുള്ള ഒപ്പ് ശേഖരണവും വിവിധ പള്ളികളില്‍ നടക്കുന്നുണ്ട്.
അതേസമയം ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ നിയന്ത്രിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നതെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചര്‍ച്ച് ബില്‍ സര്‍ക്കാറിന്റെ അജണ്ടയിലില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.കത്തോലിക്ക സഭകളുടെ കീഴിലുള്ള പള്ളികള്‍ക്ക് പുറമേ ഓര്‍ത്തഡോക്സ് യാക്കോബായ മാര്‍ത്തോമ്മാ സഭകളുടെ പള്ളികളിലും പ്രതിഷേധ ലേഖനം വായിച്ചു. മാനന്തവാടി പള്ളിയില്‍ കുര്‍ബാനയ്ക്ക് ശേഷം പ്രതിഷേധ യോഗം ചേര്‍ന്നു.
നിയമപരിഷ്കരണ കമ്മീഷന് കരട് പുറത്ത് വിട്ടതോടെയാണ് പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍ രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര് യോഗം ചേര്‍ന്ന് പ്രധിഷേധം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിവിധ ക്രൈസ്തവ സഭകള്‍ക്ക് കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: