മാഡ്രിഡ്: നാല് ദിവസത്തിനുള്ളിലെ രണ്ടാം ഏല്ക്ലാസിക്കോയിലും ബാഴ്സലോണയ്ക്ക് വിജയം. ലാലിഗയില്‍ റാകിറ്റിച്ചിന്റെ ഗോളിലാണ് ബാഴ്സ ജയം റാഞ്ചിയത്. ഈ വിജയത്തോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബാഴ്സ കിരീടത്തിലേക്ക് കുതിക്കുകയാണ്. 26 മത്സരങ്ങളില്‍ 60 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 25 മത്സരങ്ങളില്‍ അമ്പത് പോയിന്റു നേടിയ അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്്.
ബുധനാഴ്ച നടന്ന കോപ്പ ഡെല്‍ റേയുടെ സെമിയില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തിയ ബാഴ്സ ഇന്നലെ സാന്റിയാഗോ ബെര്‍ണാബുവിലും മാഡ്രിഡിനെതിരെ തകര്‍ത്തുകളിച്ചു. കളിയുടെ 26 -ാം മിനിറ്റില്‍ റാകിറ്റിച്ച്് നേടിയ ഗോളില്‍ ബാഴ്സ വിജയം റാഞ്ചുകയും ചെയ്തു. ഈ തോല്‍വിയോടെ റയല്‍ മാഡ്രിഡിന്റെ ലാലിഗ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചു. 26 മത്സരങ്ങളില്‍ 48 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്താണ്.
ലീഡ്് നേടിയ ബാഴ്സ നിരന്തരം മാഡ്രിഡിന്റെ ഗോള്‍ മുഖം റെയ്ഡ്ചെയ്തു. പക്ഷെ ലീഡ് ഉയര്‍ത്താനായില്ല. ലൂയി സുവാരസിന്റെ ഷോട്ട് റയല്‍ മാഡ്രിഡ് ഗോളി കോര്‍ട്ടിയോസ് ആയാസപ്പെട്ട് രക്ഷപ്പെടുത്തി. തുടര്‍ന്ന് റയല്‍ താരം ലൂക്ക മോഡ്രിച്ചിന്റെ ഷോട്ട് ബാറിന് ഉരുമ്മി പുറത്തേക്ക് പോയി.
സമിനലയ്ക്കായി പൊരുതിയ റയല്‍ മാഡ്രിഡ് ഇടവേളയ്ക്ക്് ശേഷം ഗോള്‍ മടക്കിയെന്ന് തോന്നി. പക്ഷെ കരീം ബെന്‍സേമ ഓഫ് സൈഡായി. പിന്നീട് വിനീഷ്യസ് ജൂനിയര്‍ നടത്തിയ നീക്കവും പാഴായി.
മത്സരത്തിനിടെ ലയണല്‍ മെസിയും റയല്‍ മാഡ്രിഡ് നായകന് സെര്‍ജിയോ റാമോസും കൊമ്പുകോര്‍ത്തു. റാമോസിനെ ലയണല്‍ മെസി ഫൗള്ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: