കോട്ടയം: യുവതയുടെ അലത്താളത്തില്‍ സെല്‍ഫിയാണ് താരം. വേദിക്കും പുറത്തും സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടുന്ന ന്യുജെന്നുകളെ എവിടെയും കാണാം. കലാപ്രകടനങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെയാണ് കലാലയങ്ങളിലെ സൗഹൃദങ്ങള്‍ അരക്കിട്ട് ഉറപ്പിച്ച് അവര്‍ സെല്‍ഫി എടുക്കുന്നത്. കലാപ്രകടനങ്ങള്‍ ആസ്വദിക്കുന്നതിനെക്കാളും അവര്‍ക്ക് താല്പര്യം സൗഹൃദങ്ങള്‍ പങ്കിടുന്നതിനാണ്. വ്യത്യസ്ത കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പരിചയപ്പെടാനും അവര്‍ സമയം കണ്ടെത്തുന്നുണ്ട്. പരിചയപ്പെട്ട് കഴിഞ്ഞാല്‍ ഒരു സെല്‍ഫി കൂടി എടുത്താണ് അവര്‍ പിരിയുന്നത്.
പൊതുവെ മത്സരങ്ങള്‍ അനന്തമായും നീളുന്നത് മൂലമുള്ള വിരസത ഒഴിവാക്കാന്‍ കൂടിയാണ് അവര്‍ സെല്‍ഫിയെടുത്ത് സമയം കളയുന്നത്. കൊടുചൂടില്‍ മത്സരം വീക്ഷിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. നൃത്തയിനങ്ങള്‍ നടക്കുന്ന വേദിയില്‍ മാത്രമാണ് കുറച്ചെങ്കിലും കാഴ്ചക്കാരുള്ളത്. ചില വേദികളില്‍ പങ്കെടുക്കുന്നവരും വിധികര്‍ത്താക്കളും മാത്രമാണുള്ളത്. ബസേലിയോസ് കോളേജിലെ മത്സര വേദിയില്‍ ഇന്നലെ രാവിലെ നടന്നത് വാദ്യോപകരണ മത്സരമാണ്. നിലവാരം കുറഞ്ഞ ഇത്തരം മത്സരങ്ങള്‍ക്കാകട്ടെ സമയ നിഷ്ഠ പാലിക്കാനും കഴിഞ്ഞില്ല. വിരസമായ മത്സരങ്ങള്‍ വേദിയെ നിര്‍ജീവമാക്കി. അതുകൊണ്ട് തന്നെ ഉണ്ടായിരുന്ന കാണികളില്‍ ഭൂരിപക്ഷവും മെബൈലിലേക്ക് തലകുമ്പിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: