ന്യൂദല്‍ഹി : ഇന്ത്യ- പാക് പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച സംഝോധ എക്സ്പ്രസ്സിന്റെ സര്‍വ്വീസ് പുനരാരംഭിച്ചു. ദല്‍ഹിയില്‍ നിന്ന് ഞായറാഴ്ചയും ലാഹോറില്‍ നിന്ന് തിങ്കളാഴ്ചയുമാണ് സര്‍വീസ് ആരംഭിച്ചത്.
ലാഹോറിലേക്ക് ടിക്കറ്റ് എടുത്തിട്ടുള്ള എല്ലാവരും പാക്കിസ്ഥാന് പൗരന്മാരാണെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുകയും കഴിഞ്ഞമാസം 28 മുതല്‍ സംഝോധ എക്സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ പാക്കിസ്ഥാന് മോചിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത്. 1976 ജൂലൈ 22നാണ് സംഝോധ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: