ന്യൂദല്‍ഹി: ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം പൂര്‍ണ്ണമായും ലക്ഷ്യം കണ്ടെന്നും എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ കണക്കെടുക്കാറില്ലെന്നും വ്യോമ സേനാമേധാവി ബിരേന്ദര്‍ സിങ് ധനോവ.
ബലാകോട്ട് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് വ്യോമസേന മേധാവിയുടെ വിശദീകരണം.
ഒരു പ്രത്യേക ലക്ഷ്യവുമായിട്ടായിരുന്നു ആക്രമണം. അത് സാധിച്ചു. എത്രപേര്‍ കൊല്ലപ്പെട്ടു എന്ന കണക്കെടുപ്പ് നടത്താറില്ല, അത് സര്‍ക്കാര്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാര്‍ത്താസമ്മേളനത്തില്‍ മിഗ് വിമാനങ്ങളുടെ കഴിവിനെക്കുറിച്ചും ധനോവ നിലപാട് വ്യക്തമാക്കി.
”ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു ഓപ്പറേഷനില്‍ കൃത്യമായി യുദ്ധവിമാനങ്ങള്‍ തന്നെ ഉപയോഗിക്കാം. പക്ഷേ, ശത്രു അതിര്‍ത്തിയില്‍ ആക്രമണം നടത്തുമ്പോള്‍ നമുക്ക് ലഭ്യമായ എല്ലാ വിമാനങ്ങളും നമ്മള് ഉപയോഗിക്കും. ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ശത്രുക്കളെ നേരിടാന്‍ ശേഷിയുള്ളതാണ്.”- ധനോവ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: