ന്യൂദല്‍ഹി: അമേത്തിയിലെ വികസനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഭയമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേത്തിയയില് താന്‍ 2010ല്‍ തറക്കലിട്ട ആയുധ ഫാക്ടറിയാണ് മോദി ഉദ്ഘാടനം ചെയ്തതെന്ന് രാഹുല്‍ വാദിച്ചിരുന്നു. രാഹുലിന്റെ ഈ അപവാദത്തോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി.
ഇന്ത്യയും റഷ്യയും സംയുക്തമായി എകെ-203 തോക്കുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള യൂണിറ്റിനാണ് കോര്‍വയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.
രാഹുല്‍ രണ്ട് പതിറ്റാണ്ട് മുമ്പാണ് യൂണിറ്റിന് തറക്കലിട്ടത്. ഇവിടെ വര്‍ഷങ്ങളായി ചെറിയ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുമുണ്ട്. എന്നാല്‍ മോദി തറക്കല്ലിട്ടത് എകെ-203 തോക്കുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റിനാണ്.
രാഹുല്‍ യൂണിറ്റിന്റെ ശിലാസ്ഥാപനം നിര്വഹിച്ചപ്പോള് എടുത്ത ചിത്രങ്ങളനുസരിച്ച് 2007ലാണ് തറക്കല്ലിടല്‍ നിര്‍വഹിച്ചരിക്കുന്നത് എന്ന് വ്യക്തമാണ്. വേദിയില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ പിന്നിലെ ബോര്‍ഡില്‍ 2007 എന്ന് എഴുതിയിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹം പറയുന്നു 2010ലാണ് തറക്കലിട്ടതെന്ന്. യഥാര്‍ത്ഥത്തില്‍ 2007ലാണോ 2010ലാണോ ശിലസ്ഥാപന കര്‍മ്മം രാഹുല്‍ നിര്‍വഹിച്ചതെന്നും സ്മൃതി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: