ന്യൂദല്‍ഹി: മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദന് യുദ്ധവിമാനങ്ങളില്‍ പറക്കാമെന്ന് വ്യോമസേനാ മേധാവി. അദ്ദേഹത്തിന്റെ ശാരീരിക ക്ഷമത അനുസരിച്ചാണ് വീണ്ടും യുദ്ധവിമാനത്തില്‍ വിന്യസിക്കുമോ എന്ന തീരുമാനം സ്വീകരിക്കുക.
ദല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനകള്‍ തുടരുകയാണ്. എന്തൊക്കെ ചികിത്സകള്‍ ആവശ്യമാണോ അതെല്ലാം നല്‍കും. തിരികെ ആരോഗ്യം വീണ്ടെടുത്താല്‍ അദ്ദേഹം വീണ്ടും യുദ്ധവിമാനം പറത്തും, എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ പറഞ്ഞു. കേന്ദ്രപ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറേ അടക്കമുള്ളവര്‍ ഇന്നലെ അഭിനന്ദനെ സന്ദര്‍ശിച്ചു.
പാക്കിസ്ഥാന് പിടിയില്‍ അകപ്പെട്ടതിന് ശേഷം എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ രഹസ്യമായി അഭിനന്ദന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകളാണ് പൂര്‍ത്തികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: