ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേന ബലാകോട്ടിലെ ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രം തകര്‍ക്കുമ്പോള്‍ അവിടെ മുന്നൂറോളം മൊബൈല്‍ ഫോണുകള്‍ സജീവമായിരുന്നെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
ബലാകോട്ട് നഗരത്തില്‍ നിന്ന ഇരുപത് കിലോമീറ്റര്‍ വനത്തിനുള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന ഭീകര പരിശീലന കേന്ദ്രത്തിന് സമീപം സ്ഥാപിച്ച ടവര്‍ ലൊക്കേഷന്‍ വിവരങ്ങളാണ് ഇന്ത്യന്‍ ഏജന്‍സികള്‍ പിടിച്ചെടുത്തത്.
ബലാകോട്ടിലെ ഭീകരക്യാമ്പുകള്‍ക്ക് നേരേ ആക്രമണം നടത്താന്‍ വ്യോമസേനയ്ക്ക് അനുമതി ലഭിച്ചതിന് പിന്നാലെ ഇന്ത്യയുടെ നാഷണല്‍ ടെക്നിക്കല്‍ റിസേര്‍ച്ച് ഓര്ഗനൈസേഷന് ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
വ്യോമാക്രമണത്തിന് തൊട്ടു മുമ്പ് മുന്നൂറോളം ഫോണുകള്‍ ആക്ടീവായിരുന്നെങ്കില്‍ ആക്രമണ ശേഷം അതിലൊന്നുപോലും സജീവമായിരുന്നില്ലെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തി. 300-350 ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന കണക്കുകള്‍ ലഭിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: