കൊല്ലം: പെരിയയിലെ ഇരട്ടക്കൊലപാതകത്തിനു പകരമായി ചിതറ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിച്ച സിപിഎം വീണ്ടും വെട്ടിലായി. മരിച്ചത് മാത്രമല്ല കൊന്നതും കമ്മ്യൂണിസ്റ്റുകാരനാണെന്ന് പ്രതിയുടെ സഹോദരന് തന്നെ വെളിപ്പെടുത്തിയതോടെയാണ് മരണത്തിന്റെ പേരില്‍ മുതലെടുപ്പിനിറങ്ങിയ സിപിഎം നേതാക്കള്‍ കുരുക്കിലായത്.
മരച്ചീനി കച്ചവടക്കാരുടെ കൈയാങ്കളിയില്‍ കടയ്ക്കല്‍ ചിതറയില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നാലെ മന്ത്രി ഇ.പി. ജയരാജനുമൊക്കെ പെരിയയുടെ തിരിച്ചടിവാദം ഉയര്‍ത്തിയത്. കിഴക്കും ഭാഗം ചന്തയില്‍ മരച്ചീനി കച്ചവടക്കാരനായ വളവുപച്ച സജീനാ മന്‍സിലില്‍ ബഷീര്‍ ആണ് അയല്‍വാസിയായ ഷാജഹാന്റെ കുത്തേറ്റ് മരിച്ചത്.
കഴിഞ്ഞ ദിവസം തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഷാജഹാന് പോലീസിനോട് പറഞ്ഞതും തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവമെന്നാണ്. അതിനു പിന്നാലെയാണ് ഷാജഹാന്റെ സഹോദരന് തങ്ങളെല്ലാവരും കമ്മ്യൂണിസ്റ്റുകാരാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കൊലപാതകത്തിന് പ്രേരണയായ സംഭവത്തില്‍ മുന്‍ വൈരാഗ്യമോ യാതൊരുവിധ രാഷ്ട്രീയമോ ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കൊലപാതകത്തെ തുടര്‍ന്ന് ചിതറയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: