ഡെറാഡൂണ്‍ : വീരമൃത്യുവരിച്ച ജവാന്മാരുടെ അമ്മമാരുടെ കാലില്‍ തൊട്ടു വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. ഡെറാഡൂണിലെ ഹത്തിബര്‍ക്കലയില്‍ വച്ച് വീരമൃത്യുവരിച്ച ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു പ്രതിരോധമന്ത്രി അമ്മമാരുടെ കാല് തൊട്ട് വണങ്ങിയത്.
ജവാന്മാരുടെ അമ്മമാര്‍ക്ക് ബൊക്ക നല്‍കിയും പൊന്നാടയണിയിച്ചുമാണ് പ്രതിരോധമന്ത്രി ആദരം നല്‍കിയത്. ഓരോ അമ്മമാരെയും ആദരിക്കാനായി സ്റ്റേജിലേക്ക് എത്തുമ്പോള്‍ സ്വീകരിച്ച ശേഷം പ്രതിരോധ മന്ത്രി അവരുടെ കാലുകള്‍ തൊട്ടു വന്ദിക്കുകയായിരുന്നു. ജവാന്മാരുടെ അമ്മമാരുടെ കാല് തൊട്ടു വന്ദിക്കുന്ന കേന്ദ്രമന്ത്രിയുടെ ദൃശ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ്.
കഴിഞ്ഞ 60 വര്‍ഷമായി യുദ്ധ സ്മാരകം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പ്രധാനപ്പെട്ട നാല് യുദ്ധങ്ങളാണ് സംഭവിച്ചത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കായി ഒരു ചെറിയ സ്മാരകം പോലും ദേശീയതലത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ഫെബ്രുവരിയില്‍ നമ്മുടെ പട്ടാളക്കാര്‍ക്കായി യുദ്ധസ്മാരകം സമര്‍പ്പിക്കാന്‍ സാധിച്ചെന്നും നിര്‍മ്മല സീതാരാമന് ചടങ്ങില്‍ അറിയിച്ചു.
അതിനിടെ യുപിഎ ഭരണകാലത്ത് 500കോടി രൂപയാണ് പട്ടാളക്കാര്‍ക്കായി നീക്കിവെച്ചത്. മോദി സര്‍ക്കാര്‍ അത് 35000 കോടി രൂപയായി ഉയര്‍ത്തിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: