അസാധ്യമായി ഒന്നുമില്ലെന്ന് മോദി തെളിയിച്ചു
മൂലമറ്റം: പ്രധാനമന്ത്രി കിസാന്‍ സമ്മാനനിധിയുടെ ആദ്യ ഗഡുവായ 2,000 രൂപ കിട്ടിയതില്‍ ഏറെ സന്തോഷവാനാണ് മുട്ടം ശങ്കരപ്പിള്ളി കരോട്ടുകുന്നേല്‍ കെ.ടി. സതീഷ്. മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ സമ്മാനമായി ഇതിനെ കാണുന്നു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് നേരിട്ട് അക്കൗണ്ടില്‍ പണം എത്തുന്ന സംവിധാനം അഴിമതി ഇല്ലായ്മ ചെയ്യാന്‍ സഹായിക്കും. സംസ്ഥാന സര്‍ക്കാരില്‍നിന്നും കൃഷിനാശത്തിനു പോലും ചെറിയ തുക വാങ്ങിയെടുക്കാനുള്ള പ്രയാസം എല്ലാവര്ക്കും അറിയാം. അപേക്ഷ നല്‍കിയതിന്റെ അഞ്ചാംനാള്‍ തുക നേരിട്ടെത്തിച്ച് മോദി സര്‍ക്കാര്‍ അസാദ്ധ്യമായത് ഒന്നും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ പണം നിലവിലുള്ള വാഴക്കൃഷി വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് സതീഷ് പറഞ്ഞു.
‘നാലാം നാള് പണം അക്കൗണ്ടില്‍’
തൊടുപുഴ: അപേക്ഷ കൊടുത്തതിന്റെ നാലാംനാള്‍ പ്രധാനമന്ത്രിയുടെ സമ്മാനം അക്കൗണ്ടിലെത്തിയത് അത്ഭുതത്തോടെയാണ് തൊടുപുഴ തെക്കനാട്ട് ടി.കെ. വിനോദ് കുമാര്‍ കാണുന്നത്. സാധാരണ സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് നീണ്ട നാള് കാത്തിരിക്കേണ്ട അവസ്ഥയിലാണ്, ദ്രുതഗതിയില്‍ മോദി കര്‍ഷകര്‍ക്ക് തുക കൈമാറിയത്. കര്‍ഷകരോടുള്ള മോദിയുടെ കടപ്പാടാണ് കിസാന്‍ സമ്മാന്‍നിധി. കേന്ദ്രസര്‍ക്കാര്‍ നല്കിയ തുക ചെറുതെങ്കിലും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്.
കേന്ദ്രസഹായം വലിയ ആശ്വാസം
അടിമാലി: മുക്കുടം അഞ്ചാംമൈലില്‍ ചാത്തമല ജനാര്ദ്ദനന് സമ്മാന്‍നിധി പദ്ധതി വലിയ ആശ്വാസമാണ് നല്‍കിയത്. ഒരേക്കറോളം ഭൂമിയിലെ ആദായങ്ങള്‍ ദുരന്തത്തില്‍ നശിച്ചു. ചെറിയൊരു പെട്ടിക്കടയെ ആശ്രയിച്ചാണ്് ഒരു കുടുംബം കഴിയുന്നത്. പ്രളയത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കച്ചവടം നഷ്ടത്തിലാക്കി. എന്തൊക്കെയായാലും കേന്ദ്ര സര്‍ക്കാരിന്റെ ഈ സഹായം എനിക്കൊപ്പം ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് ജനാര്ദനന് പറയുന്നു. അപേക്ഷ നല്കി നാലുദിവസത്തിനുള്ളില്‍ തുകകിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മൊറോട്ടോറിയം പ്രഖ്യാപിച്ച നാട്ടില്‍ ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ കര്‍ഷകദ്രോഹ നടപടികളെത്തുടര്‍ന്ന് നിരവധി കര്‍ഷകരാണ് ജില്ലയില്‍ ജീവനൊടുക്കിയത്. കാര്‍ഷിക മേഖലയിലെ വിളത്തകര്‍ച്ചയും, വിലത്തകര്‍ച്ചയും മൂലം തകര്‍ന്ന് നില്ക്കുന്ന കര്‍ഷകര്‍ക്ക് ഈ ധനസഹായം ഇരട്ടി മധുരമാകുകയാണെന്നും ജനാര്‍ദ്ദന്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: